Thursday, October 17, 2024
National

യുപിയിൽ ദളിത് വിദ്യാർത്ഥിയെ മർദിച്ചു കൊന്ന അധ്യാപകൻ അറസ്റ്റിൽ

ഉത്തർപ്രദേശിൽ അക്ഷരപ്പിശക് വരുത്തിയ ദളിത് ബാലനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ അശ്വിനി സിംഗ് ഒരാഴ്ചയ്ക്ക് ശേഷമാണ് പിടിയിലാകുന്നത്. അധ്യാപകൻ്റെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നിഖിത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്.

സെപ്തംബർ 7 ന് പത്താം ക്ലാസ് വിദ്യാർത്ഥിയായ നിഖിത് ദോഹ്രെയെ അധ്യാപകൻ അശ്വിനി സിംഗ് വടി കൊണ്ട് അടിക്കുകയും ബോധരഹിതനാകുന്നതുവരെ ചവിട്ടുകയും ചെയ്തു. പരീക്ഷയിൽ “സോഷ്യൽ” എന്ന വാക്ക് തെറ്റായി എഴുതിയതിനാണ് ക്രൂര മർദ്ദനം. ഉയർന്ന ജാതിയിൽപ്പെട്ട അധ്യാപകൻ നിഖിതിന്റെ ചികിത്സയ്ക്കായി ആദ്യം 10,000 രൂപയും പിന്നീട് 30,000 രൂപയും നൽകിയെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്ന്‌ ബന്ധുക്കൾ ആരോപിക്കുന്നു.

കൗമാരക്കാരന്റെ മരണത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് പ്രതിഷേധം ഉയർന്നു. കോളജ് മാനേജ്‌മെന്റ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അധ്യാപികയെ പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങി. അതേസമയം, വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കല്ലേറും തീകൊളുത്തലും ഉണ്ടായ സംഭവത്തിൽ 35 പേർക്കെതിരെ കേസെടുത്ത് പൊലീസ് നടപടി ആരംഭിച്ചു.

Leave a Reply

Your email address will not be published.