Sunday, April 13, 2025
Sports

ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കമന്റേറ്ററും പരിശീലകനും മുന്‍ ക്രിക്കറ്റ് താരവുമായ ഡീന്‍ ജോണ്‍സ്(59) അന്തരിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍വെച്ചായിരുന്നു അന്ത്യം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഔദ്യോഗിക ടിവി ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ് കമന്ററി പാനലിന്റെ ഭാഗമായാണ് ജോണ്‍സ് ഇന്ത്യയിലെത്തിയത്.

 

1961 മാര്‍ച്ച്‌ 24നാണ് ജോണ്‍സിന്‍റെ ജനനം. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ലോകത്തെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാന്‍മാരിലൊരാളായി അദ്ദേഹം കണക്കാക്കപ്പെട്ടു, ഓസ്‌ട്രേലിയയ്ക്കായി ടെസ്റ്റുകളും ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. ഏകദിനത്തില്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലും ജോണ്‍സ് തിളങ്ങി. ആദ്യകാല ഐസിസി പ്ലെയര്‍ റാങ്കിംഗില്‍ മുന്‍ നിരയിലായിരുന്നു ജോണ്‍സിന്‍റെ സ്ഥാനം. പേസിനും സ്പിന്നിനുമെതിരായ വേഗതയേറിയ ഫുട് വര്‍ക്കുകളുമായാണ് ജോണ്‍സ് ബാറ്റു വീശിയിരുന്നത്.

 

1981-82 സീസണില്‍ വിക്ടോറിയയ്‌ക്കൊപ്പം ഷെഫീല്‍ഡ് ഷീല്‍ഡില്‍ ജോണ്‍സ് ഫസ്റ്റ് ക്ലാസ് ജീവിതം ആരംഭിച്ചു. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഡര്‍ഹാമിനും ഡെര്‍ബിഷയറിനുമായി ജോണ്‍സ് കളിച്ചു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 55 സെഞ്ച്വറികളും 88 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെ 19,188 റണ്‍സും ജോണ്‍സ് നേടി. 51.85 ആയിരുന്നു അദ്ദേഹത്തിന്‍റെ ബാറ്റിങ്ങ് ശരാശരി.

ആദ്യ കളിയില്‍ തന്നെ 48 റണ്‍സ് നേടിയത് തന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആയി കണക്കാക്കപ്പെട്ടു. 1984 നും 1992 നും ഇടയില്‍ ജോണ്‍സ് ഓസ്ട്രേലിയയ്ക്കായി 52 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു, 11 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 3,631 റണ്‍സ് നേടി, ശരാശരി 46.55. 1986 ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരായ മൂന്നാമത്തെ ടെസ്റ്റില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഇന്നിംഗ്സ്. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ അവസ്ഥയില്‍ നിര്‍ജ്ജലീകരണം മൂലം ബുദ്ധിമുട്ടുന്ന ജോണ്‍സ് പിച്ചില്‍ പതിവായി ഛര്‍ദ്ദിക്കുകയായിരുന്നു. “റിട്ടയേര്‍ഡ് ഹര്‍ട്ട്” ആയെങ്കിലും വീണ്ടും കളത്തിലിറങ്ങാന്‍ അദ്ദേഹം ആഗ്രഹിച്ചു, അന്ന് 210 റണ്‍സാണ് ജോണ്‍സ് അടിച്ചുകൂട്ടിയത്. ഇത് തന്റെ കരിയറിലെ നിര്‍ണ്ണായക നിമിഷമായി കണക്കാക്കിയ ഒരു ഇന്നിംഗ്സാണെന്ന് ജോണ്‍സ് പിന്നീട് പറഞ്ഞിരുന്നു. റണ്‍സ് പിന്തുടരുമ്പോള്‍ ഒരു ഓസ്ട്രേലിയക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *