Sunday, April 13, 2025
National

പട്ടയഭൂമി നിലവില്‍ കാർഷിക ഗാർഹിക ആവശ്യത്തിന് മാത്രം,ഹൈക്കോടതിയിൽ പുനപരിശോധന നൽകാൻ ക്വാറി ഉടമകളോട് സപ്രീംകോടതി

ദില്ലി:പട്ടയഭൂമി മറ്റ്‌ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ ക്വാറി ഉടമകൾ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു
ഹർജി കോടതി തള്ളുമെന്ന സാഹചര്യത്തിലാണ് പിൻവലിച്ചത്. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിലെ ചട്ടത്തിൽ ഭേദഗതി വരുത്തുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.യഥാര്‍ത്ഥ വസ്തുതകള്‍ കണക്കിലെടുത്ത് 1964-ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. പട്ടയഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ പ്രകാരം കഴിയില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിയിരുന്നു. നിലവിൽ കാർഷിക ഗാർഹിക ആവശ്യത്തിന് മാത്രമാണ് ഭൂമി ഉപയോഗിക്കാനാകൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതെസമയം ഹൈക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പുനപരിശോധന നൽകാൻ ക്വാറി ഉടമകൾക്ക് സുപ്രീം കോടതി രണ്ടാഴ്ച്ച സമയം അനുവദിച്ചു. ക്വാറി ഉടമകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ.വി. വിശ്വനാഥന്‍, വി. ഗിരി അഭിഭാഷകരായ ഇ. എം. എസ് അനാം, എം. കെ. എസ് മേനോന്‍, മുഹമ്മദ് സാദിഖ്, ഉഷ നന്ദിനി എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി. കെ. ശശി, അബ്ദുള്ല നസീഹ് എന്നിവർ സുപ്രീം കോടതിയില്‍ ഹാജരായത്. പരിസ്ഥിതി വാദികള്‍ക്കുവേണ്ടി അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ജെയിംസ് ടി. തോമസ് എന്നിവരും ഹാജരായി

­

Leave a Reply

Your email address will not be published. Required fields are marked *