പ്രതിപക്ഷത്തിന് ജനാധിപത്യത്തോടുള്ള അസഹിഷ്ണുതയും വിഷയ ദാരിദ്ര്യവും: എം വി ഗോവിന്ദൻ
നിയമസഭയെ പോർമുഖമാക്കിയ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. കോട്ടയത്ത് ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമുള്ള വാർത്താസമ്മേളത്തിൽ മാധ്യമങ്ങളോട് സംരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതൃത്വത്തിന് എതിരെ ഉയർന്നു വരുന്ന ആക്ഷേപം അട്ടിമറിക്കാനാണ് നിയമസഭയിലെ അവരുടെ പ്രതിഷേധം. ജനാധിപത്യത്തോടുള്ള അസഹിഷ്ണുതയുടെ ഭാഗമാണ് നിയമസഭയിൽ കണ്ട പ്രതിപക്ഷത്തിന്റെ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ സ്‌പീക്കറുടെ ഓഫീസിൽ ഉപരോധിച്ചത് നിയമസഭാ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തത്. സ്‌പീക്കർ പ്രവർത്തിക്കാൻ പ്രതിപക്ഷം അനുവദിക്കുന്നില്ല. ഇത്തരം നടപടികൾക്കെതിരെ പ്രതിപക്ഷത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയർന്നു വരണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
ഇതിനിടെ, പ്രതിപക്ഷ പ്രതിഷേധം സഭ ടിവിയിൽ കാണിക്കാത്ത പശ്ചാത്തലത്തിൽ സഭ ടിവി കമ്മിറ്റി അംഗംങ്ങളായ പ്രതിപക്ഷ എംഎൽഎമാർ രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. സഭ ടിവി കമ്മിറ്റിയിൽ നിന്ന് പ്രതിപക്ഷ എംഎൽഎമാരുടെ രാജി തികച്ചും രാഷ്ട്രീയപരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭ ടിവിയിൽ കാണിക്കുന്നതു കൊണ്ട് തനിക്ക് കുഴപ്പമില്ല. എന്നാൽ, അതിൽ തീരുമാനം എടുക്കാനുള്ള അധികാരം സ്‌പീക്കറിനാണ് എന്ന് അദ്ദേഹം അറിയിച്ചു.
ബ്രഹ്മപുരത്തുണ്ടായ തീപിടുത്തത്തിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എം. വി ഗോവിന്ദൻ വ്യക്തമാക്കി. മൂന്ന് തലത്തിലുള്ള അന്വേഷണം നടക്കും. ബ്രഹപുരം മാലിന്യ പ്ലാനിട്ടിൽ ഉണ്ടായ തീ അണച്ചതിനെ കോടതി പോലും പ്രശംസിച്ചു എന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.