Saturday, October 19, 2024
Gulf

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ തലസ്ഥാനമായ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൗദി വാര്‍ത്താ ഏജന്‍സി എസ്പിഎ അറിയിച്ചു. പിത്താശയ വീക്കം സംബന്ധിച്ച ചികിത്സ തേടിയാണ് 84 കാരനായ സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. വിശദാംശങ്ങള്‍ ലഭ്യമല്ല.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരനും യുഎസ് സഖ്യകക്ഷിയുമായ 2015 മുതല്‍ ഭരിച്ച രാജാവ് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനായിരുന്നു, വിശദാംശങ്ങള്‍ നല്‍കാതെ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

ഇസ്ലാമിന്റെ ഏറ്റവും വിശുദ്ധമായ തിരുഗേഹങ്ങളുടെ (മക്കയിലെ ക്അബ, മദീന പള്ളി) സൂക്ഷിപ്പുകാരനായ സല്‍മാന്‍ രാജാവാകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുള്ള രാജാവിന്റെ ഭരണത്തില്‍ 2012 ജൂണ്‍ മുതല്‍ സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആയി 2-1 / 2 വര്‍ഷത്തില്‍ കൂടുതല്‍ സേവനമനുഷ്ഠിച്ചിരുന്നു. 50 വര്‍ഷത്തിലേറെ റിയാദ് മേഖലയിലെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിചെയ്യുന്ന രാജ്യവും അമേരിക്കയുടെ സഖ്യകക്ഷിയുമായി സൗദിയുടെ ഭരണാധികാരിയായി 2015 ല്‍ ആണ് സല്‍മാന്‍ രാജാവ് അധികാരമേറ്റത്. അബ്ദുള്ള രാജാവിന്റെ മരണത്തോടെയായിരുന്നു ഇത്.

രാജാവിനുവേണ്ടി ഭരണാധികാരം വിനിയോഗിക്കുന്നയാളും സിംഹാസനത്തിന്റെ അടുത്ത സ്ഥാനക്കാരനുമായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് വൃദ്ധനായ സല്‍മാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും അധികാരമുള്ള ഭരണാധികാരി. MBS എന്ന് വ്യാപകമായി അറിയപ്പെടുന്ന മുഹമ്മദ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യുന്നതിനും എണ്ണയ്ക്ക് ബദലായി രാജ്യത്തിന്റെ ആഭ്യന്തര വിദേശ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published.