Saturday, October 19, 2024
Kerala

‘കമ്മ്യൂണിസ്റ്റ് ആകുകയെന്നാല്‍ ചെങ്കോടിയ്ക്ക് കീഴില്‍ തല താഴ്ത്തി നിന്ന് അണിചേരുകയെന്നല്ല’; വന്ദേഭാരത് കവിതയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് രൂപേഷ് പന്ന്യന്റെ മറുപടി

വന്ദേഭാരത് എക്‌സ്പ്രസിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ എഴുതിയ കവിതയ്‌ക്കെതിരെ വിമര്‍ശനങ്ങളും രൂക്ഷപരിഹാസങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ മറുപടി കുറിപ്പുമായി അഭിഭാഷകനും പന്ന്യന്‍ രവീന്ദ്രന്റെ മകനുമായ രൂപേഷ് പന്ന്യന്‍. വന്ദേ ഭാരതിന്റെ ലോക്കോ പൈലറ്റാക്കി എന്നെ മാറ്റിയ എന്റെ കൂട്ടുകാര്‍ക്ക് എന്ന തലക്കെട്ടിലെഴുതിയ മറുപടിക്കുറിപ്പാണ് ഫേസ്ബുക്കില്‍ ചര്‍ച്ചയാകുന്നത്. ശരി എന്ന് തോന്നുന്നതിനെ മുറുകെപ്പിടിക്കാന്‍ സങ്കോചമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. എന്നും താനൊരു കമ്മ്യൂണിസ്റ്റുകാരനായിരിക്കും. കമ്മ്യൂണിസ്റ്റാകുക എന്നത് ചുവന്ന കൊടിയുടെ കീഴില്‍ തല താഴ്ത്തി നിന്ന് അണിചേരുക എന്നല്ലെന്നും മറിച്ച് ചങ്കൂറ്റത്തോടും ധീരതയോടും സത്യത്തിന് വേണ്ടി പൊരുതുക എന്നതു കൂടിയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ഓര്‍മിപ്പിച്ചു.

വന്ദേഭാരത് വരട്ടേ ഭാരത് എന്ന തലക്കെട്ടില്‍ രൂപേഷ് പന്ന്യന്‍ എഴുതിയ കവിതയ്‌ക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. വന്ദേ ഭാരതിനെ നോക്കി വരേണ്ട ഭാരത് എന്ന് പാടരുതെന്ന് സൂചിപ്പിച്ചായിരുന്നു കവിത. വന്ദേഭാരത് കുതിക്കുമ്പോള്‍ കിതച്ചോടി അതിന്റെ ചങ്ങല വലിയ്ക്കരുതെന്നും അദ്ദേഹം കവിതയിലൂടെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.